കൊല്ലം: ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്കു ദീർഘിപ്പിച്ചു.
കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ് വാസുവിനെ 19 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ വാസുവിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇതേസമയം, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് മുൻകൂർ ജ്യാമ്യാപേക്ഷയുമായി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി സമീപിച്ചു. അപേക്ഷ ഇന്നു പരിഗണിച്ചേക്കും.